ന്യൂഡൽഹി: ഇരുപതുരൂപ നൽകാൻ ഇല്ലാതിരുന്നതിന്റെ പേരിൽ യുവാവിനെ മകന്റെ കൺമുന്നിൽ വച്ച് അടിച്ചുകൊന്നു.മുപ്പത്തെട്ടുകാരനായ രൂപേഷാണ് 13 വയസുള്ള മകന്റെ മുൻപിൽവച്ചു കൊല്ലപ്പെട്ടത്. നോർത്ത് ഡൽഹിയിലെ ബുറാരിയിലാണ് സംഭവം.
ഷേവ് ചെയ്യാൻ അടുത്തുള്ള സലൂണിലെത്തിയ രൂപേഷിനോട് 50 രൂപയാണ് കട ഉടമ ആവശ്യപ്പെട്ടത്. 30 രൂപ കൊടുത്തശേഷം ബാക്കി പിന്നെ തരാമെന്ന് രൂപേഷ് പറഞ്ഞു. ഇതാണ് തർക്കത്തിന് കാരണം. കട ഉടമ സന്തോഷും സഹോദരൻ സരോജും ചേർന്ന് രൂപേഷിനെ മർദ്ദിക്കുകയായിരുന്നു. പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചാണ് രൂപേഷിനെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വിഡിയോയാണ് കൊലപാതകത്തിന് തെളിവായത്. സന്തോഷിനേയും സരോജിനേയും അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ