14കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് രാത്രി റോഡില്‍ ഉപേക്ഷിച്ചു; പൊലീസ് ഓഫീസര്‍ ചമഞ്ഞ് എത്തിയ ആള്‍ തട്ടിക്കൊണ്ടുപോയി; 20 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു; അറസ്റ്റ്

്അയല്‍വാസിയായ സുഹൃത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം രാത്രി പതിനൊന്ന് മണിക്ക് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു 
14കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് രാത്രി റോഡില്‍ ഉപേക്ഷിച്ചു; പൊലീസ് ഓഫീസര്‍ ചമഞ്ഞ് എത്തിയ ആള്‍ തട്ടിക്കൊണ്ടുപോയി; 20 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു; അറസ്റ്റ്

ഹൈദരബാദ്: 14കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി അമ്മയുടെ അടുത്തേക്ക് പോകാതെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് ഹോം ഗാര്‍ഡ് പെണ്‍കുട്ടിയെ സമീപിച്ചു. തന്റെ ഐഡന്‍ഡിറ്റി കാര്‍ഡ് കാണിച്ച് താന്‍ പൊലീസ് ഓഫീസറാണെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. 

പെണ്‍കുട്ടിയെ അശോക് ചക്രവര്‍ത്തിയെന്ന ഹോം ഗാര്‍ഡ് കൊണ്ടുപോയത് തന്റെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു. അവിടെ 20 ദിവസം വീട്ടുതടവിലാക്കി ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ നവീന്‍, ഹോംഗാര്‍ഡ് അശോക് എന്നിവര്‍ ഉള്‍പ്പടെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇതിനിടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശോകിന്റെ സുഹൃത്തിന്റെ വീട്ടില്‍വച്ച് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ഈ പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭര്‍ത്താവ് മറ്റൊരിടത്താണ് താമസം. അതിനിടെ അയല്‍വാസിയായ നവീന്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ ശേഷം സമീപത്തെ വയലില്‍ വച്ച് ബലാത്സംഗം ചെയ്യുകായായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയായതിനാല്‍ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

നാലുദിവസത്തിന് ശേഷം ഹോംഗാര്‍ഡ് പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റി. തുടര്‍ന്നും ബലാത്സംഗം തുടരുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com