ന്യൂഡൽഹി: കോവിഡിനെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നവകാശപ്പെട്ട ആയുർവേദ വൈദ്യന് പിഴ ചുമത്തി കോടതി. ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗ്യാന്തര എന്നയാളാണ് പൊതുതാല്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി നിരസിച്ച കോടതി ഇയാൾക്ക് 10,000 രൂപയുടെ പിഴയും ചുമത്തി.
കോവിഡ് 19നെതിരെ ഫലപ്രദമായ മരുന്നു താൻ കണ്ടെത്തിയെന്നും രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഇത് ഉപയോഗിക്കണമെന്നുമാണ് ഹർജിയിൽ ഓംപ്രകാശ് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരിനോടും കേന്ദ്ര ആരോഗ്യവകുപ്പിനോടും കോവിഡ് 19 ചികിത്സയ്ക്ക് തന്റെ മരുന്ന് ഉപയോഗിക്കാൻ കോടതി ഉത്തരവിടണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം വിചിത്രമായ പൊതുതാല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്നതിനെതിരെയുളള ശക്തമായ സന്ദേശമെന്ന നിലയിലാണ് കോടതി ഇയാൾക്ക് പിഴ വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ