ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തീയറ്ററുകളും ജിമ്മുകളും ജൂലൈ 31ന് ശേഷം തുറക്കാൻ അനുമതി നൽകിയേക്കുമെന്ന് സൂചന. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
കർശന മാനദണ്ഡങ്ങളോടെയാകും ഇവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കില്ല. 15നും 50നും ഇടയിലുള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. നിശ്ചിത അകലംപാലിച്ചായിരിക്കണം തീയറ്ററിൽ ആളുകളെ ഇരുത്താനെന്നും നിർദേശമുണ്ട്.
അതേസമയം, കോവിഡ് പരിശോധന നെഗറ്റീവ് ആയവരെ മാത്രമേ 31ന് ശേഷം വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാവൂവെന്നും നിർദേശമുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാനാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ