കൊറോണയെ നേരിടാൻ 15,000 കോടി; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രി

കൊറോണയെ നേരിടാൻ 15,000 കോടി; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രി
കൊറോണയെ നേരിടാൻ 15,000 കോടി; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധന, ഐസൊലേഷൻ ബെഡുകൾ, ഐസിയു തുടങ്ങിയവയ്ക്ക് തുക ഉപയോ​ഗിക്കാം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അന്ധ വിശ്വാസങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്. ഡോക്ടർ കുറിച്ചു നൽകുന്നതല്ലാത്ത ഒരു മരുന്നും കഴിക്കരുത്. വ്യാജ വാർത്തകളേയും അഭ്യൂഹങ്ങളേയും ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത 21 ദിവസം രാജ്യത്തിന് നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. രാജ്യത്തെ ഓരോ പൗരന്റേയും രക്ഷയ്ക്ക് വേണ്ടിയാണ് കടുത്ത നടപടിയെടുക്കുന്നത്. രോ​ഗം വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാ  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 

സാമൂഹ്യ അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിത രാജ്യങ്ങള്‍ പോലും തകര്‍ന്നു വീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണെന്നും മോദി പറഞ്ഞു. 

ജനതാ കര്‍ഫ്യുവില്‍ ജനം ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് മോദി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com