കോളജ് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍; ക്യാമ്പസിനുള്ളില്‍ 'പരസ്യമായ രഹസ്യം'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അയൂബ്രൗസര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു പെണ്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊല്‍ക്കത്ത: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്ന ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സീക്രട്ട് ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പായ ബോയ്‌സ് ലോക്കര്‍ റൂം പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകള്‍ സംഭവിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിച്ച സംഘത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. 

അയൂബ്രൗസര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു പെണ്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ പക്കല്‍ താനടക്കമുള്ള പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളുണ്ടെന്നാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരിക്കുന്നത്. വെളിപ്പെടുത്തല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. 

ഈ വിദ്യാര്‍ത്ഥിയെ ' എസ്' എന്നാണ് പെണ്‍കുട്ടി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ മറ്റ് കൂട്ടുകാരും ഈ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. 

2015ല്‍ താന്‍ ഇയാള്‍ക്ക് അയച്ചുകൊടുത്ത ഫോട്ടോ ഈയിടക്കാണ് ഗൂഗിള്‍ ഡ്രൈവില്‍ ഉണ്ടെന്ന് മനസ്സിലാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മറ്റുചില വിദ്യാര്‍ത്ഥിനികളും ഇതേ വിഷയം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ഫോട്ടോ അയച്ചുകൊടുക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്യുമെന്നോ സ്വകാര്യമായി സൂക്ഷിക്കുമെന്നോ ആണ് താന്‍ കരുതിയത് എന്ന് പെണ്‍കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

2018ല്‍ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സ്വന്തം അനുഭവം വിവരിച്ച സുഹൃത്തിനോട് സംസാരിച്ചപ്പോഴാണ് തന്റെ ഫോട്ടോ പ്രചരിക്കുന്ന കാര്യം മനസ്സിലായതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഇയാളുമായുള്ള ബന്ധം രണ്ടുവപര്‍ഷം മുന്‍പേ താന്‍ അവസാനിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരു ഗൂഗിള്‍ ഡ്രൈവ് ഉള്ള കാര്യം ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പരസ്യമായ രഹസ്യമാണെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com