അതിഥി തൊഴിലാളികള്‍ക്കായി ബംഗാളിലേക്ക് 28 ട്രെയിനുകള്‍ ; ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

19ാം തീയതി മുതല്‍ ട്രെയിനുകള്‍  ഓടിത്തുടങ്ങും. കോഴിക്കോട് നിന്നുമാത്രം അഞ്ച് ട്രെയിനുകളാണുണ്ടാവുക
അതിഥി തൊഴിലാളികള്‍ക്കായി ബംഗാളിലേക്ക് 28 ട്രെയിനുകള്‍ ; ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

കൊല്‍ക്കത്ത:  കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ 28 ട്രെയിന്‍ അനുവദിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളത്തിന്റെ കൂടെ ആവശ്യം പരിഗണിച്ചാണ് ട്രെയിന്‍ അനുവദിക്കാന്‍ ധാരണയായിട്ടുള്ളത്. 19ാം തീയതി മുതല്‍ ട്രെയിനുകള്‍  ഓടിത്തുടങ്ങും. കോഴിക്കോട് നിന്നുമാത്രം അഞ്ച് ട്രെയിനുകളാണുണ്ടാവുക. 20-ാം തീയതിയാണ് കോഴിക്കോട് നിന്ന് ആദ്യ ട്രെയിന്‍ പുറപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിന്  പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് അടുത്ത മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളിലേക്ക് തിരിച്ചെത്തുക. റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയാലുടന്‍ ഇവര്‍ക്കുള്ള വിദഗ്ധമായ കൊറോണ സ്‌ക്രീനിങ്ങൃും അതനുസരിച്ച് നെഗറ്റീവ് ആയ മുഴുവന്‍ പേരെയും വീടുകളിലേക്കു എത്തിക്കുവാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയും കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ ഡോ. പി ബി സലിം ഐ എ എസ് അറിയിച്ചു.

സ്വദേശത്ത് തിരിച്ചെത്തുന്ന ബംഗാളികള്‍ക്ക് തിരിച്ച് പോവാന്‍ ആഗ്രഹമില്ലെങ്കില്‍ നാട്ടില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള വിപുലമായ പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ബംഗാളിലേക്ക് ഇത്തരത്തില്‍ മടങ്ങി എത്തുന്നവരുടെ കഴിവും വൈദഗ്ധ്യവും അനുസരിച്ച് മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തുടനീളം  തുടക്കം കുറിക്കുമെന്ന് മുന്‍ കോഴിക്കോട് കളക്ടര്‍ കൂടിയായ സലിം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com