കരള്‍ പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും; ആറു വയസ്സുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ അന്ധവിശ്വാസം; നടുക്കുന്ന ക്രൂരത

കരള്‍ പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും; ആറു വയസ്സുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ അന്ധവിശ്വാസം; നടുക്കുന്ന ക്രൂരത
കരള്‍ പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും; ആറു വയസ്സുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ അന്ധവിശ്വാസം; നടുക്കുന്ന ക്രൂരത

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ആറു വയസ്സുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ കരള്‍ പിഴുതെടുത്തു പൂജ ചെയ്താല്‍ മക്കളുണ്ടാവും എന്ന വിശ്വാസത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരശുറാം കുരിള്‍ ആണ് ആഭിചാര കര്‍മങ്ങള്‍ക്കു പദ്ധതിയിട്ടത്. 1999 ല്‍ വിവാഹിതനായ പരശുരാമിന് മക്കളില്ല. പെണ്‍കുട്ടിയുടെ കരളുകൊണ്ടു പൂജ ചെയ്താല്‍ മക്കളുണ്ടാകുമെന്നു വിശ്വസിച്ച  പരശുറാം ഇതു സംഘടിപ്പിക്കാന്‍ മരുമകന്‍ അങ്കുലിനെയും സുഹൃത്ത് ബീരാനെയും നിയോഗിക്കുകയായിരുന്നു. പൂജയ്ക്കായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇവര്‍ കൊലപ്പെടുത്തും മുമ്പ് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കാണ്‍പൂരിലെ ഘട്ടംപൂര്‍ ഏരിയയിലാണ് സംഭവം. ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പടക്കം വാങ്ങാന്‍ പോവും വഴിയാണ് പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങള്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ പരശുരാം കുരിള്‍ എന്നയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ആദ്യമെല്ലാം നിഷേധിച്ച പരശുറാം തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. 

മദ്യപിച്ച് ലക്കുകെട്ട അങ്കുല്‍, ബീരാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കുട്ടിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ പൂജയ്ക്കായി പിഴുതെടുക്കുകയായിരുന്നു. 

അവയവങ്ങള്‍ എടുത്തുമാറ്റിയ ശേഷം മൃതദേഹം സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പരശുരാം ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ നിരന്ത ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റകൃത്യം വെളിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചുവെച്ചതിന് പരശുരാമിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ ഉടനടി വിചാരണ പൂര്‍ത്തിയാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com