പൊലീസ് കാവലില്‍ സിവില്‍ പരീക്ഷ നടക്കുന്നതിനിടെ കോളജില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്തു, വീഡിയോ പകര്‍ത്തി, പണം കവര്‍ന്നു ; യുപിയില്‍ വീണ്ടും നടുക്കുന്ന ക്രൂരത

ഏതാനും പൊലീസുകാരാണ്, കരച്ചില്‍ കേട്ട് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഝാന്‍സി : ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി. പൊലീസിന്റെ സാന്നിധ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ്, കോളജ് ക്യാമ്പസില്‍ വെച്ച് 17 കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. യുപിയിലെ ഝാന്‍സിയിലാണ് സംഭവം. 

ഞായറാഴ്ച കനത്ത പൊലീസ് കാവലില്‍ പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. ആണ്‍സുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെ ഒരുപറ്റം കോളജ് വിദ്യാര്‍ത്ഥികള്‍ ബലമായി കോളജിന് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 

തുടര്‍ന്ന് ഒരാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. മറ്റൊരാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന 2000 രൂപയും കൊള്ളയടിച്ചു. ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച് ഓടിച്ചശേഷമാണ് പെണ്‍കുട്ടിയെ കോളജിനകത്തേക്ക് ബലമായി കൊണ്ടുപോയത്. 

ഏതാനും പൊലീസുകാരാണ്, കരച്ചില്‍ കേട്ട് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും, ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com