മാതാപിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങി, മടങ്ങിപ്പോകുന്നതിനിടെ ലിഫ്റ്റ് വാഗ്ദാനം; 17കാരിയെ മുറിയില്‍ അടച്ച് 22 ദിവസം കൂട്ടബലാത്സംഗം, ഒഡീഷയില്‍ പ്രതിഷേധം 

ഒഡീഷയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി 22 ദിവസം കൂട്ട ബലാത്സംഗം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി 22 ദിവസം കൂട്ട ബലാത്സംഗം ചെയ്തു. പ്രതികളില്‍ ഒരാളെ പിടികൂടി. രണ്ടാമത്തെ പ്രതിക്കായുളള തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു. മാതാപിതാക്കളുമായുളള പിണക്കത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ കൗമാരക്കാരിയാണ് പീഡനത്തിന് ഇരയായത്.

ജഗദ്‌സിങ്പൂര്‍ ജില്ലയ്ക്ക് സമീപമുളള ടിര്‍ട്ടോള്‍ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ മാസം മാതാപിതാക്കളുമായുളള പിണക്കത്തെ തുടര്‍ന്ന് 17കാരി വീട് വിട്ടിറങ്ങി. കട്ടക്കിലെ ഒഎംപി സ്‌ക്വയറില്‍ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ , മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതി ലിഫ്റ്റ് ഓഫര്‍ ചെയ്തു. ടിര്‍ട്ടോളിലേക്ക് പോകുന്നതിന് പകരം 17കാരിയെയും കൊണ്ട് പ്രതി കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് പോയത്. ഇവിടെ ഒരു മുറിയില്‍ പൂട്ടിയിട്ട് 22 ദിവസം കൂട്ട ബലാത്സംഗം ചെയ്തു എന്നാണ് കൗമാരക്കാരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയത്.

പ്രദേശവാസികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴി വളര്‍ത്തുകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കോഴി വളര്‍ത്തുകേന്ദ്രത്തില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ബലാത്സംഗ കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെഡി സര്‍ക്കാരിനെതിരെ രാഷ്ട്രീയ രംഗത്ത് പ്രതിഷേധം പുകയുകയാണ്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com