ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ച് കിലോ ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. ചെന്നൈയിലെ കൊറിയര്‍ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്.
സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
യൂറോപ്യൻ വാട്ടർ ക്ലോസറ്റ്‌സ് എന്ന കമ്പനിയുടെ പേരിൽ എറണാകുളത്തേക്ക് അയയ്ക്കാൻ ശ്രമിച്ച പാഴ്‌സലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 15 കാർഡ്‌ബോർഡ് പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ