മുംബൈ: പ്രായപൂർത്തിയാകാത്ത ആളുടെ കൈ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് ലൈംഗിക പീഡനത്തിന് തുല്യമല്ലെന്ന് പോക്സോ കോടതി. 17കാരിയായ പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തിയ പ്രതിയെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ലൈംഗിക ഉദ്ദേശം ഉണ്ടെന്ന് പറയാൻ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.
2017ൽ അറസ്റ്റിലായ 28കാരനായ യുവാവിനെയാണ് കുറ്റവിമുക്തനാക്കിയത്. "പ്രതി പെൺകുട്ടിയെ നിരന്തരം പിന്തുടരുകയോ, ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയോ കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുകയോ ചെയ്തതായി തെളിവില്ല. കുറ്റം ചെയ്തിട്ടുണ്ടെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാൽ സംശയത്തിൻറെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കുന്നു", കോടതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ