ദിസ്പൂർ: മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖമുള്ള കുഞ്ഞിനെ പ്രസവിച്ച് ആട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. മനുഷ്യക്കുഞ്ഞിനോട് സമാനമായ മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്.
കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്‍റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തിൽ അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ അമ്പരപ്പിലാണ്.
വിചിത്ര ആട്ടിൻകുട്ടി പിറന്ന വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്‍റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് അബ്ദുള്ള നുരേന്‍ എന്നയാള്‍ അവകാശപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ