അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി കൂട്ട ബലാത്സംഗം, ഒത്താശ ചെയ്ത് ഭര്‍ത്താവ്, 23കാരിയുടെ സ്വകാര്യഭാഗത്ത് മുളക് തേച്ചു; സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത

വീട്ടീല്‍ അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത. വീട്ടീല്‍ അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തി 23 കാരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലായിരുന്നു ക്രൂരത. സ്ത്രീധനം നല്‍കാത്തതിന്റെ പേരിലായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.

ആള്‍വാറില്‍ ബേസരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് പീഡനം നടന്നത്. അജ്ഞാതരായ ആളുകളെ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശനിയാഴ്ചയും ഞായറാഴ്ചയും പീഡനം തുടര്‍ന്നു. ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യഭാഗത്ത് മുളക് തേച്ചും മര്‍ദ്ദിച്ചുമായിരുന്നു പീഡനമെന്നും പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളാണ് യുവതിയെ രക്ഷിച്ചത്.  പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.  അഞ്ചുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ തുടക്കം മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിക്ക് മെഡിക്കല്‍ പരിശോധന നടത്തി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഭര്‍ത്താവും കുടുംബക്കാരും ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി ബേസരി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com