ചണ്ഡീഗഢ്: അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് എത്താൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു. പഞ്ചാബിലെ തരൻ താരൺ ജില്ലയിലെ അന്താരാഷ്ട്രാതിർത്തിയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ അതിർത്തി സേനാ സംഘം വെടിവെച്ചു കൊന്നത്.
വെള്ളിയാഴ്‌ച രാത്രി 8.48 ഓടെ അതിർത്തിയിൽ സംശയാസ്‌പദമായ രീതിയിൽ ശബ്ദം കേട്ടിരുന്നു. തുടർച്ചയായി മുന്നറിയിപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ല.
മുന്നറിയിപ്പുകൾ വകവെയ്‌ക്കാതെ ഇരുവരും കൈയേറ്റം തുടർന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം മുന്നിൽക്കണ്ടതിനാലാണ് വെടിയുതിർത്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ