ന്യൂഡൽഹി: കോവാക്സിൻ 78 ശതമാനം ഫലപ്രാപ്തി പ്രകടമാക്കുന്നുണ്ടെന്ന് ഭാരത് ബയോടെക്. കോവാക്സിന്റെ മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി.
ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. പിന്നീട് വിദഗ്ധ വിശകലനങ്ങൾക്കായി പ്രമുഖ ശാസ്ത്ര ജേർണലുകൾക്ക് നൽകും. തുടർന്ന് പൂർണ ലൈസൻസിന് അപേക്ഷിക്കുമെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും കോവാക്സിൻ നിർമാതാക്കൾ വ്യക്തമാക്കി.
വാക്സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത്. കോവിഷീൽഡാണ് മെച്ചമെന്ന നിലയിലുള്ള ഗവേഷണ റിപ്പോർട്ടുകളെ ഭാരത് ബയോടെക് തള്ളി. കൂടുതൽ ആന്റിബോഡി കോവിഡിനെതിരായി ഉൽപ്പാദിപ്പിക്കുന്നത് കോവിഷീൽഡാണെന്ന പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡിനെതിരായ മോണോക്ലോണൽ ആന്റിബോഡി ചികിത്സ രണ്ട് രോഗികളിൽ ഫലപ്രദമായതായി ഡൽഹിയിലെ ഗംഗാറാം ആശുപത്രി അവകാശപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ