ചണ്ഡീഗഡ്: വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ ക്ഷേത്രത്തിൽ വച്ചു നടന്ന മുസ്ലീം-ഹിന്ദു വിവാഹം അസാധുവാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അടുത്തിടെ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വാദം കേട്ട ബെഞ്ച് പറഞ്ഞു. പ്രായപൂർത്തിയായതിനാൽ അവർക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്ന് കോടതി പറഞ്ഞു.
കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് സുരക്ഷയ്ക്കായാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും നടപടി എടുക്കാതിരുന്നത് മൂലമാണ് ദമ്പതികൾ കോടതിയിലെത്തിയത്. സുരക്ഷ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ