ന്യൂഡൽഹി: യുവാവിന്റെ പുഷ്അപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സമ്മാനവുമായി ഉത്തർപ്രദേശ് പൊലീസ്. ഓടുന്ന സ്കോർപിയോയുടെ മുകളിൽ കയറി പുഷ്അപ്പ് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിനുപിന്നാലെ യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു.
ഫിറോസാബാദിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ഈ വിഡിയോ ലക്ഷകണക്കിനു പേരാണ് കണ്ടത്. സമാജ്വാദി പാർട്ടി നേതാവ് കൃഷ്ണ മുരാരി യാദവിൻറെ മകൻ ഉജ്വൽ യാദവാണ് വിഡിയോയിൽ. കൃഷ്ണ മുരാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇരുവരെയും യു പി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു.
'ചില പുഷ്അപ്പുകൾ നിയമത്തിൻറെ പരിധിയിൽ വരും' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ തീർച്ചയായും പ്രതിഫലം നിങ്ങളെ തേടിയെത്തും' എന്ന വാചകവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ