ലഖ്നൗ: സൈനിക വിവരങ്ങൾ പാകിസ്ഥാൻ ചാര സംഘടനയ്ക്ക് കൈമാറാൻ ശ്രമിച്ചുവെന്ന് സംശയിക്കുന്ന സേന ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലെ ആഗ്രയിൽ പിടിയിൽ. പാക് ചാരൻമാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മറ്റ് ആളുകൾക്കു പങ്കുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സേന ഉദ്യോഗസ്ഥരെ വലയിലാക്കി ഇന്ത്യയുടെ സൈനിക വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ഏജൻസികൾ കുറച്ചു വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഏജൻസികളെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആഗ്രയിലെ ചില സൈനിക ഉദ്യോഗസ്ഥർ അനധികൃതമായ പാക് ചാരൻമാരുമായി ആശയ വിനിമയം നടത്തിയതായി കണ്ടെത്തി- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ഇത്തരത്തിലുള്ള കേസുകൾ ഇനി ആവർത്തിക്കില്ലെന്ന് മുതിർന്ന സൈനിക അധികാരികൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ