സേലം: ലഹരി ഉപയോഗം നിർത്തണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടതിന്റെ പേരിൽ വീടിന് തീയിട്ട് 16കാരൻ. മുത്തശ്ശനേയും മുത്തശ്ശിയേയും വീടിനുള്ളിലാക്കിയാണ് തീയിട്ടത്. 70 വയസുള്ള പി കാട്ടൂർരാജയും ഭാര്യയും 60 വയസുകാരിയുമായ കാശിയമ്മാളും വീടിന് തീ പിടിച്ച് വെന്തുമരിച്ചു.
തമിഴ്നാട്ടിലെ ആത്തൂരിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഓല മേഞ്ഞ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ചെറുമകൻ കഞ്ചാവിനും ലഹരി വസ്തുക്കൾക്കും അടിമയാണെന്ന് മുത്തശിയും മുത്തച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്.
ദമ്പതികൾ ഉറങ്ങുന്ന സമയത്ത് വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വീടും മുത്തശ്ശനും മുത്തശ്ശിയും അഗ്നിക്കിരയാവുന്നത് നോക്കി നിന്ന ശേഷം 16കാരൻ പൊലീസിൽ കീഴടങ്ങി. കാലുകൾക്ക് ബലക്ഷയമുള്ള ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ വീട് കത്തുന്നത് നോക്കി നിൽക്കുന്ന 16കാരനെയാണ് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ