ലോകോ പൈലറ്റ് ചമഞ്ഞ് ട്രെയിൻ ഓടിച്ചത് മൂന്ന് വർഷത്തോളം; 17കാരനും കൂട്ടാളിയും ഒടുവിൽ കുടുങ്ങി 

 ബംഗാളിലെ ഒരു ലോക്കോപൈലറ്റാണ് ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ലോകോ പൈലറ്റ് ചമഞ്ഞ് മൂന്ന് വർഷത്തോളം ട്രെയിൻ ഓടിച്ച യുവാക്കൾ പിടിയിൽ. ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ രണ്ടുപേരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. 17ഉം 22ഉം വയസ്സുള്ളവരാണ് തമിഴ്നാട്ടിലെ ഈറോഡിൽ ട്രെയിൻ ഓടിച്ച് എത്തിയപ്പോൾ അറസ്റ്റിലായത്. 

ലോകോ പൈലറ്റ് യൂണിഫോമിലായിരുന്നു ഇരുവരും. യൂണിഫോമിൽ പതാക, ടോർച്ച് ലൈറ്റ്, നെയിംബാഡ്ജ് എന്നിവ കണ്ടതോടെയാണ് സംശയം തോന്നിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടി ചോദ്യംചെയ്തപ്പോൾ  ബംഗാളിലെ ഒരു ലോക്കോപൈലറ്റ് ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി പറഞ്ഞു. 

ബംഗാൾ സ്വദേശിയായ ഒരു ലോകോ പൈലറ്റ് അസിസ്റ്റൻറ് ലോകോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. അയാൾക്ക് പകരം ഇരുവരും ചേർന്ന് ട്രെയിൻ ഓടിക്കും. ഗുഡ്സ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇവർ ഓടിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി 17കാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 

യഥാർഥ ലോകോ പൈലറ്റ് ഇരുവർക്കും യൂണിഫോം, നെയിം ബാഡ്ജ് എന്നിവയും ലോകോ പൊലറ്റുമാർ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും നൽകും. ഇതോടൊപ്പം ഇരുവർക്കും പണവും ലഭിച്ചിരുന്നു. 17കാരന് 10,000 രൂപമുതൽ 15,000 വരെ ലോകോ പൈലറ്റ് കൂലിയായി നൽകിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com