'വട്ടനെന്ന്' വിളിച്ചു; അയല്‍വാസികളുടെ മുന്നിലിട്ട് മകളെ കഴുത്തറുത്ത് കൊന്നു; കെട്ടിടത്തില്‍ നിന്ന് ചാടി അച്ഛന്റെ ആത്മഹത്യ

പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പതിനഞ്ചുകാരിയെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. 

പച്ചക്കറി കച്ചവടക്കാരനായ 54കാരന്‍ കെ ഗോപാലാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും പത്താം ക്ലാസുകാരിയായ മകള്‍ക്കും മകനുമൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ആറുമാസമായി ജോലിക്ക് പോയിരുന്നില്ല. നാട്ടുകാര്‍ ഇദ്ദേഹത്തെ മാനസികരോഗി എന്നുവിളിച്ചാക്ഷേപിച്ചിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയ്‌ക്കൊപ്പം ധര്‍മ്മപുരിയില്‍ ജോലിക്കായി പോയപ്പോള്‍ മകള്‍ അച്ഛനെ മാനസികരോഗിയെന്ന് വിളിച്ചു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ അയല്‍വാസികളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അതിന് ശേഷം സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com