അമരാവതി: ലൈവ് ചര്‍ച്ചയിലുണ്ടായ തര്‍ക്കത്തിനിടെ പാനല്‍ അംഗം ബിജെപി പ്രാദേശിക നേതാവിനെ ചെരിപ്പൂരി അടിച്ചു. വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണു വര്‍ധന്‍ റെഡ്ഡിക്കെതിരെ മറ്റൊരംഗം ചെരിപ്പൂരി അടിച്ചത്. അമരാവതി പരിരക്ഷണ സമിതി സംയുക്ത കമ്മറ്റി അംഗമായ കെ ശ്രീനിവാസ റാവു ആണ് അടിച്ചത്. തെലുങ്ക് വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് സംഭവം.
ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ വേണമെന്ന സർക്കാർ നിര്‍ദേശത്തെ എതിര്‍ത്ത് സജീവമായി രംഗത്തുള്ള വ്യക്തിയാണ് ശ്രീനിവാസ റാവു. ശ്രീനിവാസ റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന വിഷ്ണുവിന്റെ ആരോപണമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇത് ഇരുവര്‍ക്കുമിടയില്‍ വലിയ വാക്കുതര്‍ക്കത്തിന് ഇടയാക്കി. എന്നാല്‍ വിഷ്ണു റാവുവിന്റെ ടിഡിപി ബന്ധം ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്നത് തുടര്‍ന്നതോടെയാണ് അദ്ദേഹം ചെരിപ്പ് എറിഞ്ഞത്.
സംഭവത്തെതുടര്‍ന്ന് പെട്ടെന്ന് ഇടവേളയിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ