വെള്ളം ചോദിച്ച് എത്തി, 45കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കുത്തിക്കയറ്റി, ആശുപത്രിയില്‍ 

മധ്യപ്രദേശില്‍ മധ്യവയസ്‌ക്കയ്ക്ക് നേരെ ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മധ്യവയസ്‌ക്കയ്ക്ക് നേരെ ക്രൂരത. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പു വടി കുത്തിക്കയറ്റി. 45വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭോപ്പാലില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ സിദ്ധി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.  ചായക്കട നടത്തുന്ന വിധവയാണ് പീഡനത്തിന് ഇരയായത്. നാലുവര്‍ഷം മുന്‍പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചത്. രണ്ടു കുട്ടികള്‍ ഗുജറാത്തിലാണ് താമസിക്കുന്നത്. ഇവര്‍ കുടിലില്‍ ഒറ്റയ്ക്കുള്ള സമയത്താണ് പീഡനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

കുടിലില്‍ 45കാരി ഉറങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പ്രതികള്‍ വെള്ളം ചോദിച്ച് കുടിലില്‍ വന്നു. വെള്ളം ഇല്ല എന്ന് പറഞ്ഞതോടെ പ്രതികള്‍ കുടിലില്‍ അതിക്രമിച്ച് കയറി സ്ത്രീയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബലാത്സംഗത്തിനിടെ, ഇരുമ്പ് വടി സ്വകാര്യഭാഗത്ത് കുത്തിക്കയറ്റിയതായും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. സ്ത്രീ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും പൂര്‍ണമായി മുക്തമാകാന്‍ ആഴ്ചകളോളം ചികിത്സ തുടരേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com