12 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ അടുത്ത മാസം മുതല്‍; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ആദ്യം 

12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. സൈകോവ് ഡി വാക്‌സിനായിരിക്കും നല്‍കുക. 

ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. രാജ്യത്ത് കുട്ടികളില്‍ കുത്തിവയ്ക്കാന്‍ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് സൈകോവ് ഡി വാക്‌സിന് മാത്രമാണ്. 

ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിതമായ വാക്‌സിനാണ് സൈകോവ് ഡി. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കൗമാരക്കാര്‍ക്ക് ആയിരിക്കും ഈ വര്‍ഷം വാക്‌സിന്‍ ലഭിക്കുക. കൗമാരക്കാരുടെ വാക്‌സിനേഷന്റെ ആദ്യ റൗണ്ടില്‍ 20-30 ലക്ഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കും. ആദ്യ റൗണ്ടില്‍ 40 ലക്ഷം ഡോസ് വാക്‌സിന്‍ സൈകോവ് ഡി എത്തിക്കുമെന്നാണ് സൂചന. ഡിസംബറോടെ 4-5 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com