ഷിംല: ഇന്ത്യ ഇസ്‍ലാമിക് രാജ്യമാകാതിരിക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ പ്രസവിക്കണമെന്ന് സന്യാസി യതി നരസിംഹാനന്ദ്. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് ജാമ്യ വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണ് പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്.
"മുമ്പ് അമർനാഥ് യാത്രയിലും വൈഷ്ണോദേവി യാത്രയിലും മാത്രമാണ് കല്ലേറുണ്ടായിരുന്നത്. ഇപ്പോൾ രാമനവമി, ഹനുമാൻ ജയന്തി എന്നിങ്ങനെ എല്ലാ ഹിന്ദു ആഘോഷത്തിലേക്കും കല്ലെറിയുന്നു. ഹിന്ദുക്കൾക്ക് ഇതിലും മോശമായി മറ്റെന്താണുള്ളത്? രാജ്യത്തിൻറെ രാഷ്ട്രീയ സംവിധാനം മുസ്‍ലീങ്ങളോട് ചായ്‍വുള്ളതാണ്. അതിനാലാണ് ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത്. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിച്ച് ശക്തരകണം. അങ്ങനെ കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയും", നരസിംഹാനന്ദ് പറഞ്ഞു.
സംഭവത്തെതുടർന്ന് ഒരു മതത്തിനും ജാതിക്കും എതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് നിർദേശിച്ച് ഹിമാചൽ പൊലീസ് സരസ്വതിക്ക് നോട്ടീസ് അയച്ചു. നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ ഹരിദ്വാറിൽ വച്ച് മുസ്ലീങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതിനുപിന്നാലെയാണ് വീണ്ടും സമാനമായ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ വാർത്ത വായിക്കാം
ലഖിംപുര്‍ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ