ഗര്‍ഭഛിദ്രം: വിവാഹിത, അവിവാഹിത വേര്‍തിരിവ് പാടില്ല; നിയമത്തില്‍ മാറ്റം വേണമെന്ന് സുപ്രീം കോടതി

വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ, പരിത്യജിക്കപ്പെട്ട സ്ത്രീകളെക്കൂടി ഇതില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പടുത്തണമെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇരുപത്തിനാല് ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതില്‍ വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാത്ത വിധത്തില്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി നിയമത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വിധി പറയാന്‍ മാറ്റി.

ഇരുപത്തിനാല് ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രത്തിന് നിലവില്‍ ഏഴു വിഭാഗത്തിനാണ് അനുമതി നല്‍കുന്നത്. വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ, പരിത്യജിക്കപ്പെട്ട സ്ത്രീകളെക്കൂടി ഇതില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. 

പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ വിവാഹിത, അവിവാഹിത വ്യത്യാസം ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അങ്ങനെയൊരു വേര്‍തിരിവ് ഉണ്ടെന്നു കോടതിക്കു തോന്നുന്ന പക്ഷം ചട്ടങ്ങൡ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com