ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ത്രിപുരയിലും ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍. ഭുപേന്ദ്രസിങ് ചൗധരിയെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റായും ത്രിപുരയില്‍ രജീബ് ഭട്ടാചാര്യയെയും നിയമിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സൗദാന്‍ സിങ്ങിന് ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല നല്‍കി.
ജാട്ട് സമുദായത്തില്‍ നിന്നുള്ള നേതാവും യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ് ഭൂപേന്ദ്രസിങ്. ഒബിസി നേതാവായ സ്വതന്ത്ര ദേവ് സിങ്ങിന് പകരമാണ് ഭൂപേന്ദ്രസിങ് ചൗധരിയെ നിയമിച്ചത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭുപേന്ദ്രസിങ് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് വോട്ടുകള്‍ ഏകീകരിക്കുക ലക്ഷ്യമിട്ടാണ് ഭുപേന്ദ്രസിങ് ചൗധരിയെ പ്രസിഡന്റാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ