കണ്ണില്‍ മുളക് പൊടി എറിഞ്ഞു, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല

മകള്‍ ഇതരജാതിയില്‍പ്പെട്ടവനെ കല്യാണം കഴിച്ചതിനാണ് യുവതിയുടെ പിതാവ് 34കാരനെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ബാഗല്‍ക്കോട്ട് ജില്ലയില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു. തക്കോഡ സ്വദേശിയായ 34കാരനായ ഭുജബാല കര്‍ജാഗി ആണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി തമ്മന ഗൗഡയെയും രണ്ട് കൂട്ടാളികളെയും പിടികൂടാന്‍ അന്വേഷണം ആരംഭിച്ചാതായി പൊലീസ് പറഞ്ഞു.

ജൈന സമുദായത്തില്‍പ്പെട്ട ഭുജബല, ക്ഷത്രിയ സമുദായത്തില്‍ നിന്നുള്ള ഭാഗ്യശ്രീയുമായി ഒരു വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. അടുത്തിടെ, ദമ്പതികള്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു. മകള്‍ മറ്റൊരുവിഭാഗത്തില്‍പ്പെട്ടയാളെ കല്യാണം കഴിച്ചതോടെ സമൂഹത്തിന് മുന്നില്‍ താന്‍ നാണം കെട്ടവനായെന്ന് പിതാവ് കരുതി. തുടര്‍ന്ന് മകളോടും മരുമകനോടും അഗാധമായ പക സൂക്ഷിച്ച തമ്മന ഗൗഡ, ഭുജബലയെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഡിസംബര്‍ 17 ന് ഗ്രാമത്തിനടുത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിലൂടെ ഭുജബല കടന്നുപോകുമ്പോള്‍ പ്രതി കണ്ണില്‍ മുളകുപൊടി എറിയുകയും വടിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭുജബല മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേര്‍ കൊലപാതകത്തില്‍ പ്രതിയെ സഹായിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com