ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ വൈരാഗ്യം, യുവതിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തി, ക്രൂരമായ കൊലപാതകം 

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്
കുസും/ട്വിറ്റര്‍
കുസും/ട്വിറ്റര്‍

കോര്‍ബ (ഛത്തിസ്ഗഢ്): ഫോണ്‍ കോളുകള്‍ എടുക്കാതായതില്‍ ക്ഷുഭിതനായ യുവാവ് ഇരുപതുകാരിയെ സ്‌കൂ ഡ്രൈവര്‍ കൊണ്ടു കുത്തിക്കൊന്നു. യുവതിയുടെ മുഖത്ത് തലയണ അമര്‍ത്തിവച്ച ശേഷം സ്‌കൂ ഡ്രൈവര്‍ കൊണ്ട് 51 തവണ കുത്തിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഷഹബാസ് എന്നയാളെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

ഗോത്ര വിഭാഗത്തില്‍നിന്നുള്ള കുസും ആണ് ക്രൂരതയ്ക്കിരയായത്. കുസും ഷഹബാസിന്റെ ഫോണ്‍ കോളുകള്‍ എടുക്കാതായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

ജാഷ്പുര്‍ ജില്ലയില്‍നിന്നുള്ള ഷഹബാസ് ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. മൂന്നു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ഷഹബാസ് പിന്നീട് അഹമ്മദാബാദിലേക്കു മാറിയെങ്കിലും ബന്ധം തുടര്‍ന്നു. അടുത്തിടെ ഷഹബാസിന്റെ കോളുകള്‍ കുസും എടുക്കാതായി. ക്ഷുഭിതനായ ഷഹബാസ് വിമാനം പിടിച്ച് നാട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ക്രൂരത.

ഷഹബാസ് വിവാഹിതനാണെന്നും കുസുമിനെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ചെന്നും സൂചനകളുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com