ഇഷ്ടികക്കളത്തിനായി കുഴിച്ചപ്പോള്‍ 'പൊങ്ങിവന്നത്' 1.20 കോടി രൂപയുടെ വജ്രം; ഒറ്റദിവസം കൊണ്ട് യുവാവ് കോടീശ്വരന്‍ 

മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം കണ്ടെത്തി. 26.11 കാരറ്റ് വജ്രമാണ് ഇഷ്ടികക്കളം നടത്തുന്നയാള്‍ക്ക് ലഭിച്ചത്. 

ഭോപ്പാലില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെ പന്ന ജില്ലയിലാണ് സംഭവം. ലേലത്തില്‍ 1.20 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൃഷ്ണ കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് വജ്രം ലഭിച്ചത്. ഇഷ്ടികക്കളം നടത്തുന്ന സുശീല്‍ ശുക്ലയ്ക്കും പാര്‍ട്ണര്‍ക്കുമാണ് വജ്രം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ദിവസങ്ങള്‍ക്കകം വജ്രം ലേലത്തില്‍ വെയ്ക്കും. വാടകയ്ക്ക് എടുത്ത ഭൂമിയിലാണ് സുശീല്‍ ശുക്ല ഇഷ്ടികക്കളം നടത്തുന്നത്. കഴിഞ്ഞ 20വര്‍ഷമായി ശുക്ലയും കുടുംബവും ഈ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. വജ്രശേഖരത്താല്‍ സമ്പന്നമായ പന്ന ജില്ലയില്‍ 12 ലക്ഷം കാരറ്റ് വജ്രം ഉണ്ടെന്നാണ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com