‘രാജ്യം അംഗീകരിച്ചു, എന്നിട്ടും കോൺഗ്രസിന് വേണ്ട’; ഗുലം നബി ആസാദിനെ അഭിനന്ദിച്ച് കപിൽ സിബലും ശശി തരൂരും

നേരത്തെ ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തു വന്നിരുന്നു
ഗുലാം നബി ആസാദ്/ഫയല്‍
ഗുലാം നബി ആസാദ്/ഫയല്‍

ന്യൂഡൽഹി: പത്മഭൂഷൺ പുരസ്കാരം നേടിയ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശി തരൂരും. ഗുലാം നബിയെ അഭിനന്ദിക്കുമ്പോൾ തന്നെ കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം കൂടി ഉൾപ്പെടുന്നതാണ് സിബലിന്റെ ട്വീറ്റ്. പൊതുരംഗത്തെ ഗുലാം നബി ആസാദിന്റെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബൽ കുറിച്ചു. 

ഗുലാം നബിക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രീയമായി മറുവശത്തു നിൽക്കുന്ന സർക്കാരാണെങ്കിലും, പൊതുരംഗത്തെ സേവനത്തെ അംഗീകരിക്കുനന്ത് നല്ലകാര്യമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. നേരത്തെ ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.  

ബുദ്ധദേബ് അടിമ (ഗുലാം) ആകാനല്ല ആസാദ് (സ്വാതന്ത്ര്യം) ആകാനാണ് തീരുമാനിച്ചതെന്നായിരുന്നു ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com