ഫെമ നിയമം ലംഘിച്ചു, ആംനസ്റ്റി 51.72 കോടി പിഴ അടയ്ക്കണം; മുന്‍ സിഇഒയ്ക്ക് എതിരെയും ഇഡി നടപടി

മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസും പിഴയും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസും പിഴയും. ഫെമ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് സംഘടനയുടെ മുന്‍ സിഇഒ ആകര്‍ പട്ടേലിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി ഒടുക്കാനാണ് സംഘടനയോട് ആവശ്യപ്പെട്ടത്. ആകര്‍ പട്ടേലിനോട് പത്തുകോടി രൂപ അടയ്ക്കാനും നിര്‍ദേശിച്ചു. മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്ത്യ ഫെമ നിയമം ലംഘിച്ചു എന്നതാണ്  ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com