രാജ്യത്ത് പത്തുവര്‍ഷത്തിനിടെ ചത്തത് 1059 കടുവകള്‍; കേരളത്തില്‍ 55

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ കടുവകള്‍ ചത്തത് 2021 വര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചത്തത് 1059 കടുവകള്‍. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തതെന്ന് നാഷണല്‍ ടൈഗര്‍  കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലായ് വരെ 75 കടുവകളാണ് ചത്തത്. കഴിഞ്ഞവര്‍ഷം 127 കടുവകള്‍ ചത്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ കടുവകള്‍ ചത്തത് 2021 വര്‍ഷത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കുടുതല്‍ കടുവസംരക്ഷണകേന്ദ്രമുള്ള മധ്യപ്രദേശില്‍ പത്തുവര്‍ഷത്തിനിടെ 270 കടുവകളാണ് ചത്തത്. മഹാരാഷ്ട്ര 183, കര്‍ണാടക 150, ഉത്തരാഖണ്ഡ് 96, അസം 72, തമിഴ്‌നാട് 66, ഉത്തര്‍പ്രദേശ് 56, കേരളം 55 എന്നിങ്ങനെയാണ് കണക്കുകള്‍. രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ യഥാക്രമം 25,17,13,11,11 കടുവകളാണ് ചത്തത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 68 കടുവകള്‍ ചത്തപ്പോള്‍ മഹാരാഷ്ട്രയില്‍ ഈ കാലയളവില്‍ 42 കടുവകള്‍ ചത്തു. 2018ലെ കടുവ സെന്‍സസ് അനുസരിച്ച് ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനങ്ങള്‍ മധ്യപ്രദേശും കര്‍ണാടകയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com