ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ഹിമാചലില്‍ ഒറ്റഘട്ടമായും ഗുജറാത്തില്‍ രണ്ടുഘട്ടവുമായും തെരഞ്ഞടുപ്പ് നടത്താനാണ് സാധ്യത.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ തീയതി 
പ്രഖ്യാപിക്കും. 

ഹിമാചലില്‍ ഒറ്റഘട്ടമായും ഗുജറാത്തില്‍ രണ്ടുഘട്ടവുമായും തെരഞ്ഞടുപ്പ് നടത്താനാണ് സാധ്യത. നവംബര്‍ ആദ്യവാരമോ, രണ്ടാമത്തെ ആഴ്ചയിലോ ആകും ഹിമാചല്‍ പ്രദേശേ് തെരഞ്ഞെടുപ്പ് എന്നാണ് സൂചന. ഗുജറാത്തില്‍ ഡിസംബര്‍ ആദ്യവാരത്തിലാവും തെരഞ്ഞടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ രണ്ടാവാരത്തിലുണ്ടാകും. പതിനാലാമത് ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ഫെബ്രുവരി പതിനെട്ടിനും ഹിമാചല്‍ നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ജനുവരി 8നും അവസാനിക്കും. 

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ് ഗുജറാത്ത്  നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനകം തന്നെ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിട്ടുണ്ട്. മുന്‍തൂക്കം ബിജെപിക്ക് തന്നെയാണെങ്കിലും ഇത്തവണ ആം ആദ്മി പാര്‍ട്ടി കൂടി സജീവമായി രംഗത്തുവന്നതോടെ ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും. കഴിഞ്ഞ തവണ 182 സീറ്റുകളില്‍ 111 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന് 66 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് മാറിയതോടെ കഴിഞ്ഞ സീറ്റുകള്‍ നിലനിര്‍ത്താനാകുമോയെന്ന് കണ്ടറിയണം. ഇത്തവണയും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് ചില സര്‍വെകള്‍ പറയുന്നത്.

ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസുമായാണ് മുഖ്യമത്സരം. 68 സീറ്റുകളില്‍ കഴിഞ്ഞ തവണ 44 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്. ഹിമാചലില്‍ അധികാരം പിടിച്ചെടുക്കാനുകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com