'കണ്ണടച്ച് ഇരിക്കൂ, ഞാനൊരു സമ്മാനം നല്‍കാം'; പാര്‍ക്കില്‍ വച്ച് പ്രതിശ്രുതവരന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തി 

വിവാഹം നിശ്ചയിച്ചതിന് പിന്നാലെ താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായും പാര്‍ക്കിലെത്താന്‍ യുവാവിനോട് ആവശ്യപ്പെടുകയുമായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: റീല്‍ നിര്‍മ്മിക്കാനെന്ന വ്യാജേനെ പ്രതിശ്രുത വരന്റെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയ പതിനേഴുകാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ണാടകയിലെ റാണബെന്നൂര്‍ നഗരത്തിലെ ഓം പബ്ലിക് സ്‌കൂളിന് സമീപത്താണ് സംഭവം. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകായാണെന്നും പൊലിസ് പറഞ്ഞു.

മറ്റൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മാര്‍ച്ച് മൂന്നിന് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. അതിന് ശേഷം യുവാവിനെ ഇല്ലാതാക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗൗഡയെ ഒരു പാര്‍ക്കിലേക്ക് ക്ഷണിക്കുകയും താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്തു. പറഞ്ഞതുപോലെ സമ്മാനം വാങ്ങാനായി യുവാവ് പാര്‍ക്കിലെത്തി. യുവാവിന്റെ കൈ കെട്ടിയിട്ട പെണ്‍കുട്ടി കണ്ണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗൗഡയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com