കാമുകിയോട് സംസാരിക്കാന്‍ 'ആഗ്രഹം', സമ്മതിച്ചില്ല; 18കാരനെ അഞ്ചുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു 

18കാരനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  18കാരനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയായ രാഹുലാണ് മരിച്ചത്. രാഹുലിനോട് പ്രതികള്‍ക്കുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹി അംബേദ്കര്‍ നഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം. രാഹുലിന്റെ കാമുകിയുമായി സംസാരിക്കാന്‍, പ്രതികളില്‍ ഒരാളെ രാഹുല്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇതില്‍ രോഷാകുലനായ പ്രതി കൂട്ടുപ്രതികളുമായി ഒത്തുചേര്‍ന്ന് രാഹുലിനെ പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് രാഹുലിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു. ആക്രമണവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തി ഉടന്‍ തന്നെ രാഹുലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com