മുംബൈ: എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ അടുത്ത 15-20 ദിവസത്തിനുള്ളിൽ അധികാരത്തിൽ നിന്ന് വീഴുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഷിൻഡേ പക്ഷത്തേക്ക് കൂറുമാറിയ 16 എംഎൽഎമാർക്കെതിരായ അയോഗ്യതാ നടപടിയിൽ സുപ്രീം കോടതിയുടെ ഉത്തരവിനായി പാർട്ടി കാത്തിരിക്കുകയാണെന്നും നിതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള മുഖ്യമന്ത്രിയുടെയും 40 എംഎൽഎമാരുടെയും സർക്കാർ 15-20 ദിവസത്തിനുള്ളിൽ തകരുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെയും ഷിൻഡെ സർക്കാർ വീഴുമെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് ഷിൻഡെയും 39 എംഎൽഎമാരും ശിവസേന നേതൃത്വത്തിനെതിരെ വിമതരായി രംഗത്തെത്തിയത്. ഇതോടെ മഹാ വികാസ് അഘാഡി സർക്കാരിന്റെ തകർച്ചയ്ക്കും പാർട്ടിയുടെ പിളർപ്പിനും കാരണമായി. പിന്നീട് ഷിൻഡെ വിഭാഗം ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. 2022 ജൂൺ 30-ന് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ