നിക്കിയെ കൊന്നത് അച്ഛന്റെയും ബന്ധുക്കളുടെയും സഹായത്തോടെ, അഞ്ചുപേര്‍ അറസ്റ്റില്‍; യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ പുതിയ വഴിത്തിരിവ്

യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ കാമുകന്റെ അച്ഛനെ അടക്കം അഞ്ചുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
നിക്കിയും സഹിലും/ ട്വിറ്റര്‍
നിക്കിയും സഹിലും/ ട്വിറ്റര്‍

ന്യൂഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ കാമുകന്റെ അച്ഛനെ അടക്കം അഞ്ചുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ നിക്കി യാദവിനെ സഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹിലിന്റെ അച്ഛന്‍ വിരേന്ദര്‍ സിങ്ങിന് പുറമേ രണ്ടു ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയെ വീണ്ടും ഞെട്ടിച്ച് കൊണ്ട് കൊലപാതകം നടന്നത്. സഹില്‍ യാദവിന്റെ കുടുംബം നടത്തുന്ന റെസ്റ്റോറന്റിലെ ഫ്രിഡ്ജില്‍ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ അഞ്ചുപേരുടെയും പങ്ക് വ്യക്തമായതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. പിടിയിലായവരില്‍ നവീന്‍ ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളും സഹിലിന്റെ അടുത്ത ബന്ധുവുമാണെന്നും പൊലീസ് പറഞ്ഞു.

തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിക്കി യാദവ് സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് സഹിലിന്റെ കുറ്റസമ്മത മൊഴി. ഇരുവരുടെയും വിവാഹം 2020ല്‍ നടന്നതാണ്. യഥാര്‍ഥത്തില്‍ നിക്കി സഹിലിന്റെ ജീവിത പങ്കാളി മാത്രമല്ലെന്നും ഭാര്യയാണെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.

ഫെബ്രുവരി 10നാണ് മറ്റൊരു യുവതിയുമായി സഹിലിന്റെ വിവാഹം കുടുംബം നിശ്ചയിച്ചത്. ഇതില്‍ നിന്ന് പിന്മാറണമെന്ന് സഹിലിനോട് നിക്കി യാദവ് കേണപേക്ഷിച്ചു. സമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് നിക്കി യാദവിനെ കൊലപ്പെടുത്താന്‍ സഹില്‍ പദ്ധതിയിടുകയായിരുന്നു. അച്ഛന്റെ അടക്കം അറിവോടെയും സഹായത്തോടെയുമാണ് സഹില്‍ കൊലപാതകം നടത്തിയത്. വിവാഹം നടത്താന്‍ നിശ്ചയിച്ച പത്തിന് തന്നെ കൊലപ്പെടുത്താനാണ് തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം സഹിലും ബന്ധുക്കളും വിവാഹ വേദിയിലേക്ക് പോയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com