മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹം വരെ ജീവനാംശത്തിന് അവകാശം: ഹൈക്കോടതി

മൂന്നു മാസവും പതിമൂന്നു ദിവസവും മാത്രം ദൈര്‍ഘ്യമുള്ള ഇദ്ദത്ത് കാലത്തു മാത്രമായി ഒതുക്കാനാവില്ലെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ജീവനാശം നല്‍കേണ്ട ബാധ്യത മൂന്നു മാസവും പതിമൂന്നു ദിവസവും മാത്രം ദൈര്‍ഘ്യമുള്ള ഇദ്ദത്ത് കാലത്തു മാത്രമായി ഒതുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

ജീവനാശം ഇദ്ദത്തു കാലത്തേക്കു മാത്രമായി ചുരുക്കിയ ഘാസിപ്പൂര്‍ കുടുംബ കോടതി ഉത്തരവിന് എതിരെ സാഹിദ ഖാത്തൂം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 1986ലെ, വിവാഹമോചിതയാവുന്ന മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഇദ്ദത്ത് കാലയാളവില്‍ മാത്രമായി ജീവനാശം പരിമിതപ്പെടുത്തിയ കുടുംബ കോടതി നടപടി ഗുരുതരമായ പിഴവാണെന്ന്, ജസ്റ്റിസുമാരായ സൂര്യപ്രകാശ് കേസര്‍വാനി, മുഹമ്മദ് അസര്‍ ഹുസൈന്‍ ഇദ്രിസി എന്നിവര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട  സുപ്രീം കോടതി ഉത്തരവ് തെറ്റായി മനസ്സിലാക്കിയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com