കാഞ്ചീപുരത്ത് പീഡനത്തിന് ഇരയായത് മലയാളി പെണ്‍കുട്ടി; പ്രതികളെ വെടിവെച്ചു വീഴ്ത്തി പൊലീസ്

പീഡനക്കേസ് പ്രതികളെ വെടിവെച്ചു വീഴ്ത്തി തമിഴ്‌നാട് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കാഞ്ചീപുരത്ത് കൂട്ട ബലാത്സംഗത്തിന് ഇരയായത് മലയാളി പെണ്‍കുട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് 19കാരിയായ വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്തത്. ബെംഗളൂരു-പുതുച്ചേരി റോഡിന്സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ മൂന്ന് പേര്‍ ചേര്‍ന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന്‍, വിമല്‍കുമാര്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളില്‍ രണ്ട് പേര്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു.

യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി. പെണ്‍കുട്ടി നല്‍കിയ അടയാളത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം പ്രതികളായ മണികണ്ഠനെയും വിമലിനെയും അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പ്രതികളെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് സൂചന. ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ വെടിവെച്ചു വീഴ്ത്തിയത്. ഒരാളുടെ വലതു കാല്‍മുട്ടിന് വെടിയേറ്റു. മറ്റേയാള്‍ക്ക് കണങ്കാലിന് പരിക്കേറ്റു. ശ്രീപെരുമ്പത്തൂര്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇരുവരും ചെമ്പരമ്പാക്കത്ത് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് പിടികൂടിയെങ്കിലും ആയുധങ്ങളുമായി പൊലീസിനെ ആക്രമിച്ച് ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com