അരക്കിലോ തക്കാളി സമ്മാനമായി നല്‍കി; വഴക്കിട്ട് പിരിഞ്ഞ ദമ്പതികളെ ഒരുമിപ്പിച്ച് പൊലീസ്

പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി.
സഞ്ജീവ് വര്‍മ ഭാര്യ ആരതി
സഞ്ജീവ് വര്‍മ ഭാര്യ ആരതി

ഭോപ്പാല്‍: തക്കാളി വില കാരണം വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ ഒന്നിപ്പിച്ച് പൊലീസ്. മധ്യപ്രദേശ് ഷാഹ്‌ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയെയും ഭാര്യ ആരതിയെയുമാണ് പൊലീസ് ഒന്നിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ്
കറിയില്‍ ഒന്നിലധികം തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞത്. 

ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി. ഒടുവില്‍ വാക്കേറ്റം കനത്തതിനു പിന്നാലെ മകളേയുമെടുത്ത് സഞ്ജീവിനോട് പറയാതെ ആരതി വീടു വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. 

അന്വേഷണത്തിനൊടുവില്‍ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് ഇടപെട്ടാണ് ഇവരുടെ വഴക്ക് പറഞ്ഞു തീര്‍ത്തത്. ഇരുവരേയും ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.അര കിലോഗ്രാം തക്കാളി ആരതിയ്ക്ക് സമ്മാനമായി നല്‍കിയ സഞ്ജീവ് മേലില്‍ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com