കന്യാകുമാരി: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നു. അരിക്കൊമ്പന്‍ ഉള്‍വനത്തിലാണുള്ളതെന്നും ആശങ്ക വേണ്ടെന്നും കന്യാകുമാരി ജില്ലാ കലക്ടര്‍ പി എന്‍ ശ്രീധര്‍ വ്യക്തമാക്കി. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഉള്‍വനത്തിലുള്ള അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കാട്ടില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഐഎഎസ് ഓഫീസര്‍ സുപ്രിയ സാഹുവാണ് ആന ഉറങ്ങുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ചിന്നക്കനാലില്‍ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.അപ്പര്‍ കോതയാറിന്റെ തെക്കന്‍ ദിശയിലേക്കായിരുന്നു അരിക്കൊമ്പന്‍ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ