ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ പതിനഞ്ചുകാരനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊന്നു. അമര്‍നാഥ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. അമര്‍നാഥിന്റെ സഹോദരിയെ ശല്യപ്പെടുത്തിയിരുന്ന യുവാവാണ് കൊലപ്പെടുത്തിയത്. സഹോദരിയെ ശല്യം ചെയ്തത് അമര്‍നാഥ് ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്
രാവിലെ ആറ് മണിക്ക് ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പൊളളലേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വച്ച് വെങ്കി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് വിദ്യാര്‍ഥി മരണമൊഴി നല്‍കിയിട്ടുണ്ട്്.
സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഭാഗത്തുവച്ചാണ് വിദ്യാര്‍ഥിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ