പിഞ്ചുകുഞ്ഞ് വിശന്ന് കരഞ്ഞു; നിലത്തെറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത

ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വിശന്ന് കരഞ്ഞതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്നു 25കാരന്റെ പ്രകോപനമെന്ന് പൊലീസ് പറയുന്നു.

കേസരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു പ്രതി രവി മൗര്യയും മസ്‌കനും തമ്മിലുള്ള വിവാഹം. രവിയുടെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. 15 ദിവസം മുന്‍പ് ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങി കുഞ്ഞിനൊപ്പം മസ്‌കന്‍ ബന്ധുവീട്ടിലേക്ക് പോയി. വീട്ടിലേക്ക് മടങ്ങിവരാന്‍ മസ്‌കന്‍ കൂട്ടാക്കിയില്ല. 

തുടര്‍ന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് രവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ രവി, പിഞ്ചുകുഞ്ഞ് വിശന്ന് കരയുന്നത് കണ്ട് രോഷാകുലനായി  മകനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുഞ്ഞ് തത്ക്ഷണം തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മസ്‌കന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ രവിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു. പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com