വിദ്യാര്‍ഥിയുടെ അച്ഛന്‍ എന്ന് പറഞ്ഞ് വിളിച്ചു; സ്‌കൂള്‍ മാനേജറുടെ 95,000 രൂപ തട്ടിയെടുത്തു, ഒടിപി ഇല്ലാത്ത തട്ടിപ്പ് ഇങ്ങനെ

ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സ്‌കൂള്‍ മാനേജര്‍ തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സ്‌കൂള്‍ മാനേജര്‍ തട്ടിപ്പിന് ഇരയായി. അക്കൗണ്ടില്‍ നിന്ന് 95000 രൂപ തട്ടിയെടുത്തതായി സ്‌കൂള്‍ മാനേജറുടെ പരാതിയില്‍ പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ഥിയുടെ അച്ഛന്‍ എന്ന വ്യാജേനയാണ് ലിങ്ക് അയച്ച് കൊടുത്തത്. ഇതില്‍ ക്ലിക്ക് ചെയ്ത ഉടനെ തന്നെ പണം നഷ്ടമാകുകയായുന്നു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒടിപി പോലും ആവശ്യപ്പെടാതെ അതിവിദഗ്ധമായാണ് പണം തട്ടിയെടുത്തത്. നാലു ലിങ്കുകളാണ് സ്‌കൂള്‍ മാനേജര്‍ക്ക് അയച്ചുകൊടുത്തത്. സ്‌കൂളിലെ വിദ്യാര്‍ഥിയുടെ അച്ഛനാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതാണ് തട്ടിപ്പിന്റെ തുടക്കമെന്ന് സ്‌കൂള്‍ മാനേജറായ ശംഭു പ്രസാദ് പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിയുടെ ഫീസ് കുടിശ്ശിക ഓണ്‍ലൈന്‍ വഴി അടയ്ക്കാം  എന്ന് പറഞ്ഞാണ് വിളിച്ചത്. ഫീസ് കുടിശ്ശിക വരുത്തിയ വിദ്യാര്‍ഥികളുടെ പട്ടിക എടുത്തുനോക്കിയപ്പോള്‍ ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞ വിദ്യാര്‍ഥിയുടെ പേര് അതില്‍ കണ്ടു. വിളിച്ചയാള്‍ വിദ്യാര്‍ഥിയുടെ അച്ഛന്‍ തന്നെയാണ് എന്ന് ഉറപ്പിച്ചു, തട്ടിപ്പുകാരന്‍ വാട്‌സ്ആപ്പ് വഴി അയച്ച നാലുലിങ്കില്‍ ക്ലിക്ക്  ചെയ്തു. തട്ടിപ്പുകാരന്‍ പറഞ്ഞത് അനുസരിച്ചാണ് ലിങ്കില്‍ ക്ലിക്ക് ചെയ്തത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഏതാനും എസ്എംഎസുകള്‍ ലഭിച്ചു. വിവിധ ഇടപാടുകളിലായി 95000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി കാണിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശമെന്നും പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com