ചെന്നൈ: തമിഴ്‌നാട്ടില്‍ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടയുടമയെ രക്ഷിക്കാന്‍ ഓടിയെത്തിയയാള്‍ ടയര്‍ ദേഹത്ത് വീണ് മരിച്ചു. അമിതമായി കാറ്റടിച്ചതിനെ തുടര്‍ന്നാണ് ടയര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വായുവിലേക്ക് ടയര്‍ ഉയര്‍ന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാന്‍ ഓടിയെത്തിയയാളുടെ ദേഹത്ത് ടയര്‍ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സേലത്ത് ടയര്‍ കടയിലാണ് സംഭവം. രാജ്കുമാര്‍ ആണ് മരിച്ചത്. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പഞ്ചര്‍ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. അമിതമായി കാറ്റടിച്ചതാണ് ടയര്‍ പൊട്ടാന്‍ കാരണം. പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ ടയര്‍ ദേഹത്ത് വീണാണ് രാജ്കുമാറിന് പരിക്കേറ്റത്.
ടയര്‍ പൊട്ടിത്തെറിച്ചപ്പോള്‍ മോഹനസുന്ദരത്തെ രക്ഷിക്കാനാണ് രാജ്കുമാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിച്ച ടയര്‍ മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയത് ശ്രദ്ധിക്കാതെ ഓടിയെത്തിയ രാജ്കുമാറിന്റെ ദേഹത്തേയ്ക്ക് ടയര്‍ വന്നുവീഴുകയായിരുന്നു. പരിക്കേറ്റ മോഹനസുന്ദരത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ