'ആണ്‍കുട്ടി ജനിക്കണം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ പീഡിപ്പിക്കാന്‍ മന്ത്രവാദിയുടെ ഉപദേശം'; അച്ഛന് ജീവപര്യന്തം, അമ്മയും കുറ്റക്കാരി

പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം. മകന്‍ ജനിക്കാന്‍ പെണ്‍മക്കളെ പീഡിപ്പിക്കാന്‍ അച്ഛനെ ഉപദേശിച്ച മന്ത്രവാദിക്കും പോക്‌സോ കോടതി സമാനമായ ശിക്ഷയാണ് വിധിച്ചത്. പെണ്‍മക്കളെ പീഡിപ്പിക്കുന്നതില്‍ അച്ഛന് കൂട്ടുനിന്ന അമ്മയ്ക്കും ബന്ധുവിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു.

ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളുടെ അച്ഛനായ ബിനോദ് കുമാര്‍ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. ബിനോദ് കുമാറിനെ ഇതിന് പ്രേരിപ്പിച്ച മന്ത്രവാദി അജയ് കുമാര്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമാനമായ ശിക്ഷ വിധിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി അച്ഛന്റെ പീഡനത്തിന് വിധേയമായ പെണ്‍മക്കള്‍ ദുരനുഭവം പൊലീസിനോട് പറയുകയായിരുന്നു.

ആണ്‍കുട്ടി ജനിക്കുന്നതിന് 2012ലാണ് ബിനോദ് കുമാര്‍ മന്ത്രവാദിയെ കണ്ടത്. പെണ്‍മക്കളെ പീഡിപ്പിച്ചാല്‍ മകന്‍ ഉണ്ടാവുമെന്നാണ് മന്ത്രവാദി അജയ് കുമാര്‍ ഉപദേശിച്ചതെന്ന് പൊലീസ് പറയുന്നു. അതിനിടെ ബിനോദ് കുമാറിന് മകന്‍ ജനിച്ചു. എന്നാല്‍ മകന്റെ ജീവന് ഭീഷണിയുണ്ടെന്നും മകനെ രക്ഷിക്കാന്‍ പെണ്‍മക്കളെ പീഡിപ്പിക്കുന്നത് തുടരാന്‍ മന്ത്രവാദി വീണ്ടും ഉപദേശിച്ചു. പിന്നീട് മന്ത്രവാദിയും പെണ്‍മക്കളെ പീഡിപ്പിച്ചതായും പൊലീസ് പറയുന്നു.കഴിഞ്ഞ വര്‍ഷം മെയ് മാസം വീട്ടില്‍ നിന്ന് ഒളിച്ചോടിയ പെണ്‍മക്കള്‍ പൊലീസിനോട് ദുരനുഭവം വിവരിക്കുകയായിരുന്നു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com