ലക്‌നൗ: ക്ലാസില്‍ ഉത്തരം പറയാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ യുപിയില്‍ അധ്യാപിക അറസ്റ്റില്‍. സംഭാലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ഇന്നലെയായിരുന്നു സംഭവം. മതവികാരം വ്രണപ്പെടുത്തി എന്നുള്‍പ്പെടെയുള്ള പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകനോട് ക്ലാസില്‍ അധ്യാപിക ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് മുസ്ലീം വിദ്യാര്‍ഥിയെ കൊണ്ട് തല്ലിച്ചു എന്നാണ് പിതാവിന്റെ പരാതി. അധ്യാപികയുടെ നടപടിയില്‍ മത വികാരം വ്രണ
പ്പെട്ടുവെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം സമാനമായ സംഭവം യുപിയില്‍ അരങ്ങേറിയിരുന്നു. ക്ലാസിൽ ഹോം വർക്ക് ചെയ്യാതെ വന്നതിന് മുസ്‌ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പിച്ച് നിര്‍ത്തി മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപിക വിദ്യാർഥിയുടെ മുഖത്ത് തല്ലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ മറ്റൊരാൾ പകർത്തുകയും ചെയ്‌തിരുന്നു. സംഭവം വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പാൾ കൂടിയായ അധ്യാപിക ത്രിപ്ത ത്യാഗി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ