കന്നി യാത്രയിൽ തന്നെ കുടുങ്ങി ​ഗം​ഗാ വിലാസ് ആഡംബര നൗക 

വിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു സംഭവം
ഗം​ഗാ വിലാസ് ആഡംബര നൗക/ ട്വിറ്റർ
ഗം​ഗാ വിലാസ് ആഡംബര നൗക/ ട്വിറ്റർ

പട്ന: ആഡംബര ഉല്ലാസ നൗകയായ ​ഗം​ഗാ വിലാസ് കന്നി യാത്രയിൽ തന്നെ കുടുങ്ങി. ബിഹാറിലെ ചപ്രയിലാണ് ​ഗം​ഗ വിലാസ് കുടുങ്ങിയത്. കരയ്ക്കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പൽ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.

വിനോദ സഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു സംഭവം. ഗംഗാ നദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ ഉല്ലാസ് നൗകയിൽ നിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്. 

യുപിയിലെ വാരാണസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഉല്ലാസ നൗക യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3,200 കിലോമീറ്റർ നദീ യാത്ര 51 ദിവസത്തേക്കാണ്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും. 

62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ മൂന്ന് ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യ യാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് യാത്രയ്ക്കുള്ള ചെലവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com